Wednesday, November 6, 2013

പുഷ്പാഞ്ജലി

ദ്രംഷ്ട മറച്ച് ചിരിക്കുന്ന വര്‍ത്തമാനമേ 
നീ കുടിലത വെളുപ്പില്‍  ചാലിച്ച ഇന്നിന്‍റെ ആത്മാവ് ..
ഇവിടെ നീ തേടുന്നതൊരു നഗ്നതയാണേല്‍ 
ഞാനിവിടെ അര്‍പ്പിക്കുന്നു നിന്റെ തിരുരൂപത്തിലൊരു
പുഷ്പാഞ്ജലി
പേര് : സ്ത്രീ        ; ജന്മനക്ഷത്രം : ?
പോക്കിള്‍ക്കൊടി മാറ്റി ചവറിലെറിഞ്ഞവരിവിടെ
ഉണ്ടായിരുന്നേല്‍ പറയാമായിരുന്നു 
ഈ പെണ്‍കൊടിയുടെത് അസുരഗണമോ?
ദേവഗണമോ എന്ന് !..
കര്‍മ്മമില്ലാത്തക്രിയയുടെ ശേഷക്രിയ ചെയ്യാന്‍ 
വര്‍ത്തമാനമേ നിനക്കൊരവസരം..
അഗ്നിയില്‍ ഹോമിച്ച് ശുദ്ധിവരുത്തുവാന്‍ 
അവള്‍ക്കൊരവസരം നീ ഏകുമോ? 

                                                ഭ്രഷ്ട്


ചിത്തഭ്രമം ബാധിച്ച തെക്കിനിയുടെ 
മതിലുകള്‍ 
താലിപൊട്ടിയ ബ്രാഹ്മണ്യത്തെ എതിരേറ്റു..
ശൂഭ്രത അവളെ നോക്കി ആര്‍ത്തട്ടഹസിച്ചു...
നാലുകെട്ടവളുടെ സ്വപ്നങ്ങള്‍ക്ക് ഭ്രഷ്ട് കല്‍പ്പിച്ചു ..
ചിതയില്‍ കത്തുന്ന ചന്ദനമുട്ടികള്‍ മാത്രമവളെ 
നോക്കി വിതുമ്പി ..
ആള്‍ക്കൂട്ടം പുലമ്പി ..."സര്‍വ്വം അഗ്നിക്കിരയാവട്ടെ !".
ചാരമാകുന്നകബന്ധത്തിനോപ്പമവര്‍ അവളെ ശുദ്ധീകരിച്ചു ..
അവളുടെ ഉദരത്തിലെ ചെറുചലനത്തെ 
ആചാരങ്ങള്‍ തിരിച്ചറിഞ്ഞില്ല ..!
അവള്‍ പറഞ്ഞുമില്ല ..
അഗ്നിയെ പുനര്‍ന്നവള്‍ പൊട്ടിച്ചിരിച്ചു ...

Friday, May 10, 2013

യയാതി 
ഞാനിന്ന് അലകലൊഴിഞ്ഞ തീരം ...
ആസ്വദകരില്ലാത്ത ഗായകൻ ...
ജരാനരകൾ ബാധിച്ച പടുവൃദ്ധൻ ..

ചിതലരിച്ച അകത്തളങ്ങളിലെ കെടാവിളക്കായി ..
ഇന്നും എന്നിലെ പ്രണയം...
നിന് ലപനമിന്നും മായാതെ മറയാതെ എന്നിൽ ...
അതെ ..
എൻ പ്രണയതിനിന്നും യൌവ്വനം ...

നിറങ്ങലോഴിയാത്ത ചായകൂട്ടു ആണെന്മനം ...
ഒരായിരം വർണ്ണങ്ങൾ കൊണ്ട് ചിത്രം 
വരക്യാനാഗ്രഹിച്ച ചിത്രകാരനാണ് ഞാൻ ...
നിന് ഓർമകൾ ഇന്നും എൻ  ജീവശ്വാസം ...

എൻ  മനം കൊതിക്യുന്നു വീണ്ടുമൊരു 
'യയാതി ' ആകുവാൻ ..
ഒരു പക്ഷെ ..!
മാലോകർക്കു യയാതി നീചനാകാം...
ജന്മം നൽകിയ പുത്രനു തൻ ജരാനരകൾ സമ്മാനിച്ച്‌ 
യൌവ്വനം കവർന്നെടുത്ത നീചൻ ..

എല്ലാം ഒരു ചിതയിൽ കത്തിയെരിയാൻ 
പോകുന്ന വാർദ്ധക്യത്തിൻ പേ ചിന്തകൾ മാത്രം ...
  ഞാൻ.....
ശിഖണ്ഡി......
ഭാരതീയത്തിലെ വീരയോദ്ധാവ് ..
ചരിത്രനായകൻ ..
വാഴ്ത്താൻ വാക്കുകളേറെ ..
യാഥാർത്ഥ്യം അങ്ങു കാണാമറയത്ത് ...
ഞാൻ....
ചതിയുടെ ഭാരത പര്യവേഷം ...
ഭീഷ്മർ ...എന്നിലെ സ്ത്രീയുടെ ഇര...
അന്ന്...അത് സത്യത്തിനു വേണ്ടിയുള്ള യുദ്ധം....
തിരിഞ്ഞുനോകുമ്പോൾ ..
അസത്യതിനുവേണ്ടി ചരമമടഞ്ഞ മഹാരഥന്മാർ ...
ചിന്തികേണ്ടിയിരിക്കുന്നു ..
സത്യമെന്ത് ?....അസത്യമെന്ത് ? .....
ശപഥം പാലിച്ച ഭീഷമരോ ?.
ആയുധമായ് മാറിയ ഞാനോ ?....
ആരാണ് സത്യം?.....ആരാണ് അസത്യം?....
മാറ്റുവാൻ സമയമായി ...പുനർ ചിന്തക്യുസമയമായി .....
വീണ്ടുമൊരു വ്യാസൻ ജനികകുമോ ?..
എൻറെ പാപജന്മം മറക്കാൻ....
എനിക്യു മോക്ഷം തരുവാൻ ...

Sunday, April 14, 2013


രതിയുടെ പാരമ്യത്തിൽ ഞാൻ അവളുടെ മുഖം കണ്ടു ..... 
വിളറിയ രക്തം വാർന്ന വരണ്ട ചുണ്ടുകൾ ... 
അവളുടെ മുടിയിഴകളിൽ നിന്നും വീണത്‌ വിയർപ്പു തുള്ളികളോ ??.. 
അതോ കണ്ണുനീരോ ?...
അറിയില്ല !!... 
വിശപ്പിനായി അവൾ കെട്ടിയ പെക്കോലങ്ങളിൽ ഒന്നിത് ...

Saturday, April 13, 2013

                        അവർ എനിക്യുച്ചുറ്റും  ഒരു വര വരച്ചു ...
               മഞ്ഞൾ പൊടിയും കുങ്കുമവും അതിനു നിറമേകി ...
                      വിളക്കുകളും മന്ത്രധ്വനികളും ഉയർന്നു ...
               തല അറുത്തു മാറ്റപെട്ട പൂവൻ ചോരക്കളമോരുക്കി ..,
                            ചൂരൽ കാറ്റിനെ വകഞ്ഞുമാറ്റി ....
                           "ഞാൻ  ഒഴിഞ്ഞു  പോയകൊളാം ....
                                  ഞാൻ തൊറ്റിരികുന്നു !!
                                     BT CONDITIONS APPLIED..
                     എന്റെ പാലമാരത്തെ എങ്കിലും നിങ്ങൾ
                                  ജീവനോടെ വെറുതെ വിടുക!.. "..

                                അവർ കൂടിയാലോചന നടത്തി ...!
                                എൻറെ  സമ്മർദ്ദ തന്ത്രം വിജയിച്ചു ...
                                        അവർ കീഴടങ്ങി ...
                         സമാധാന ഉടമ്പടിയിൽ ഞാൻ ഒപ്പ് വെചു..
                        ചുറ്റും ആത്മാക്കൾ മുദ്രാവാക്യം മുഴക്കി...
                              വിമോചന സമരം വിജയിക്കട്ടെ !!!


മുറ്റത്തെ മാവിങ്കൊംബിലിരുന്ന് വിഷുപ്പക്ഷി ചിലച്ചു... "ഓർമ്മകളിലെ     വിഷുവിനു ഇന്ന് പത്താം വാർഷികം ... "
ഞാൻ നിൻറെ ശവകുടീരത്തിൻ  അടുത്തെക്യു നടന്നു ...അവിടെ നിനക്കു തണലായി  ഒരു കണിക്കൊന്ന പൂത്തിരിക്യുന്നു ... 
മതിലുകൽക്കപ്പുറത്തു ഞാൻ  എൻറെ ഹൃദയം  ഒരു തകര പെട്ടിയിൽ അടച്ചുവച്ചു  ...!
ഹൃദയശൂന്യർ അതിനെ മോഷ്ടിച്ച്  ആക്രി കച്ചവടക്കാർക്ക് തൂക്കിവിറ്റു ...
ഇത് അറിയാതെ ഹൃദയം  നഷ്‌ടമായ ഞാൻ പത്രത്തിലൊരു  പരസ്യം കൊടുത്തു .. 


"പ്രണയമില്ലാത്ത  1 ഹൃദയം നഷ്ടപെട്ടിടുണ്ട് ... കല്ലഞ്ഞുകിട്ടിയവർ  ദയവുചെയ്ത് തിരിച്ചു തരിക ..... 
                                                                   സസ്നേഹം  ഹൃദയ ശൂന്യൻ ...